ചെന്നൈ : കൊവിഡ് പ്രതിരോധ മരുന്നെന്ന പേരില്‍ വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം.

ഈറോഡ് സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ് ദാരുണാനുഭവം. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക, മകള്‍ ദീപ, വീട്ടുജോലിക്കാരിയായ കുപ്പാള്‍ എന്നിവരാണ് മരിച്ചത്. കറുപ്പണ്ണകൗണ്ടര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യപ്രതിയായ ആര്‍. കല്യാണസുന്ദരം കൗണ്ടറുടെ അടുത്തുനിന്ന് 15ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ പണം തിരിച്ചുചോദിക്കാന്‍ ആരംഭിച്ചതോടെ കൗണ്ടറെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സുന്ദരം തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന സഹായി ശബരിയെ കൗണ്ടറുടെ വീട്ടിലേക്ക് ജൂണ്‍ 26ന് അയക്കുകയായിരുന്നു. നാലുപേരെയും പരിശോധിച്ചശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് എന്ന പേരില്‍ വിഷ ഗുളിക നല്‍കി.

നാലുപേരും ഗുളിക കഴിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു

ഉടന്‍തന്നെ പ്രദേശവാസികളെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും 3 പേർ മരണത്തിന് കീഴടങ്ങി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക