തലശേരി: പതിനഞ്ചുകാരിയ ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയിഅതിസമ്പനന് കാഴ്ച വെച്ച സംഭവത്തില്‍ ദമ്പതികളും തലശേരി കുയ്യാലിയിലെ സമ്പന്നനായ പ്രതിയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കതിരൂര്‍, ധര്‍മ്മടം പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇളയമ്മയുടെ ഭര്‍ത്താവിനെ കതിരൂര്‍ സിഐ സിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കൈക്കുഞ്ഞിനോടൊപ്പം ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി പോലീസിനും ഡോക്ടര്‍ക്കും നല്‍കിയ മൊഴികളിലാണ് തലശേരിയിലെ സമ്ബന്നന്‍ വീട് നിര്‍മിച്ച്‌ നല്‍കാമെന്നും പണം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇളയമ്മയുടെ ഭര്‍ത്താവ് കതിരൂര്‍ ആറാം മൈലിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ച്‌ പീഡിപ്പിച്ചതായുംപറഞ്ഞത്.തുടര്‍ന്ന് കതിരൂര്‍ പോലീസ് സമ്ബന്നനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ധര്‍മടം പോലീസിന് കൈമാറുകയായിരുന്നു.മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂര്‍ ആറാം മൈലിലെ താമസക്കാരനുമായ മുപ്പത്തിയെട്ടുകാരനെയാണ് കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക