ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാരിയുടെ കൊലപാതകത്തില്‍ തഹസില്‍ദാറും ഭാര്യയും അറസ്റ്റില്‍. തന്നെ കല്യാണം കഴിക്കണമെന്ന് പൊലീസുകാരി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസുകാരിയുമായി തഹസില്‍ദാര്‍ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ബിജ്‌നോര്‍ സ്വദേശിനിയായ പൊലീസുകാരിയുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച അഴുക്കുചാലില്‍ നിന്നാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്തിരുന്ന ഇവരെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് തഹസില്‍ദാറുടെ പങ്ക് വ്യക്തമായത്. റാണിഗഞ്ചില്‍ തഹസില്‍ദാറായ പ്രതി ഭാര്യയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്ക് പൊലീസുകാരിയുമായി ബന്ധമുണ്ടായിരുന്നു. തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പൊലീസുകാരി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് തഹസില്‍ദാറുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക