കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിലെ അന്വേഷണം മുമ്ബോട്ടു പോകുന്നതിനിടെ ഒരു പ്രമുഖ സിനിമാ നടി കൂടി കേസില്‍ പ്രതിയായേക്കുമെന്ന് സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി കൈമാറിയത് ഈ നടിക്കായിരുന്നുവെന്നാണ് വിവരം. ഇതില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യഘട്ടത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് കേട്ടിരുന്നില്ല. പോലീസും ഈ വഴിക്ക് അന്വേഷണം നടത്തിയില്ല. എന്നാല്‍ ബാലചന്ദ്രകുമാറിൻറെ പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കിയപ്പോഴാണ് ഈ സിനിമാ താരം കൂടി അന്വേഷണ സംഘത്തിൻറെ പരിധിയില്‍ എത്തിയത്. ബാലചന്ദ്രകുമാറിൻറെ മൊഴിയിലും ഈ നടിക്ക് കൂടി വിഷയത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ നടിയെ കേസിലേക്ക് കൊണ്ടുവരുന്നതോടെ ദിലീപും സമ്മര്‍ദത്തിലാകും.
ഈ നടിയെ കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലിസ്. ദിലിപിന് നാളെ മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ ഒരു പക്ഷേ നാളെത്തന്നെ പോലീസിൻറെ ഭാഗത്തു നിന്നും നിര്‍ണായകമായ നീക്കം ഉണ്ടായേക്കും. ഈ നടിയുടെ അറസ്റ്റിലേക്കു പോലും കാര്യങ്ങള്‍ എത്താനിടയുണ്ട്.
അതിനിടെ ദിലീപ് തൻറെ ഫോണിലെ വിവരങ്ങള്‍ സ്വന്തമായി സാങ്കേതിക പരിശോധനയ്ക്ക് അയച്ചെന്നും ഫോണ്‍ തരാനാകില്ലന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നാണ് പോലീസിൻറെ നിഗമനം. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ദിലീപ് നടത്തുന്ന നീക്കമാണിതെന്നാണ് പോലിസ് സംശയിക്കുന്നത്.