ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്ബത്തൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സ്ത്രീയെ ആക്രമിച്ച്‌ മാലപൊട്ടിക്കുകയും തോക്കുമായി വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55കാരിയായ സ്ത്രീയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയും അവരുടെ കഴുത്തിലെ ഏഴുപവന്റെ മാല പൊട്ടിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീയുടെ ബഹളം കേട്ട് അടുത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടിയിരുന്നു.

മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് ഉപയോഗിച്ച്‌ ആകാശത്തേക്ക് വെടിവയ്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ഇതിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇവര്‍ക്ക് പിന്നാലെ പോയ പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കുകയും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മൂന്നുറിലേറെ പൊലീസുകാരാണ് കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച്‌ അക്രമികളെ പിടികൂടാനായി തിരഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമികളെ കണ്ടെത്തിയ പോലീസ് അടുത്തേക്ക് ചെന്നപ്പോള്‍ മുര്‍ത്താസ് വെടിവയ്ക്കുകയായിരുന്നു. തിരിച്ചു നടത്തിയ വെടിവയ്പ്പിലാണ് മുന്‍ത്താസ് കൊല്ലപ്പെട്ടത്. മൂര്‍ത്താസിനോടൊപ്പം ഉണ്ടായിരുന്ന അക്തര്‍ പൊലീസ് പിടിയിലായി എന്നാണ് സൂചന.സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാവുമെന്നറിയിച്ച പോലീസ് ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ തോക്ക് വാങ്ങിയത് എന്നാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക