സ്വന്തം ലേഖകൻ
മുംബൈ: താരപുത്രൻ ആര്യൻ ഖാനെ കുടുക്കിയ നർക്കോട്ടിക് ഇടപാടിൽ ആഡംബരകപ്പലിലേയ്ക്ക് ലഹരിമരുന്ന് എത്തിച്ചയത് യുവതികളെന്നു റിപ്പോർട്ട്. ഇവർ തങ്ങളുടെ പക്കലുള്ള സാനിറ്റഡി പാഡുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് ഇവിടെ എത്തിച്ചതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഈ മാസം രണ്ടിനാണ് താരപുത്രൻ ആര്യൻഖാൻ അടങ്ങുന്ന സംഘത്തെ ലഹരിപ്പാർട്ടിയ്ക്കിടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് നിന്നാണ് ഈ സംഘത്തെ പിടികൂടിയ്ത.
ഇവിടെ നിന്നും മയക്കുമരുന്ന് പാർട്ടിക്കിടെ അറസ്റ്റിലായ സ്ത്രീ ഇവ എത്തിച്ചത് സാനിറ്ററി പാഡിനുള്ളിൽ വച്ചെന്ന നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോർഡേലിയ എന്ന ആഢംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ ആണ് ഇവരടക്കം പത്തൊൻപത് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമ്മാതാവ് ഇമത്തിയാസ് ഖത്രിയെ എൻസിബി ഇന്ന് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ഡ്രൈവറെയും കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരാളെയും സംഭവവുമായി ബന്ധപ്പെട്ട് എൻസിബി അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ കപ്പലിലാണ് ലഹരിപ്പാർട്ടി നടന്നത്. ആര്യൻഖാനടക്കം എട്ട് പേർ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആര്യൻഖാൻ പാർട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട ആൾ മാത്രമാണെന്നും ഇയാൾക്ക് ബോർഡിംഗ് പാസോ കപ്പലിൽ സീറ്റോ കാബിനോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചാറ്റുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ആര്യൻഖാന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.