മുംബൈ: കഴിഞ്ഞ മാസം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. സിയോണി ഡിവിഷനിലെ എസിപിയുടെ ഡ്രൈവറും മുന്‍ഭാര്യയെയുമാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവശങ്കര്‍ ഗെയ്ക് വാദും ഭാര്യ മൊണാലിയുമാണ് അറസ്റ്റിലായത്. വര്‍ളി ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ മാസം മുപ്പതിനാണ് ആന്‍ടോപ് ഹില്‍ ഏരിയയിലെ അസിസിറ്റന്റ് കമ്മീഷണറുടെ ഓഫീസിന് സമീപത്ത് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും അറുത്തെടുത്ത നിലയിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാള്‍ സോളാപ്പൂരിലുള്ള ദാദ ജഗദ്‌ലെ എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണത്തിനിടെ ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് കോണ്‍സ്റ്റബിളും ഭാര്യയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മരിച്ചയാളുടെ തല കണ്ടെത്തിയില്ലെന്നും കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക