വാളയാര്‍: ഡാമില്‍ അപകടത്തില്‍പെട്ട മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി.പൂര്‍ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. കോയമ്ബത്തൂര്‍ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.തിങ്കളാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. അഞ്ചം​ഗ സംഘമായിരുന്നു വാളയാര്‍ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂര്‍ ഭാ​ഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം മുങ്ങിയ സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് റിപോര്‍ട്.കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂനിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും മൂവരുടെയും മൃതദേഹം തിങ്കളാഴ്ച കണ്ടെത്താനായിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. കോയമ്ബത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്നിക് കോളജിലെ കമ്ബ്യൂടര്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥകളാണ് മൂവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക