മസ്കത്ത്: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കാന്‍ ഒറ്റ ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ വാക്സിനെടുക്കാത്തവര്‍ നെട്ടോട്ടത്തില്‍.

താഴ്ന്ന വരുമാനക്കാരായ നിര്‍മാണമേഖലയില്‍ അടക്കം പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് വാക്സിനെടുക്കാത്തവരില്‍ കൂടുതലും. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ സൗജന്യ വാക്സിനായി കാത്തുനില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെ ഇവര്‍ സ്വയം പണം മുടക്കി വാക്സിനെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാക്സിന്‍ നല്‍കുന്ന സ്വകാര്യ ക്ലിനിക്കുകള്‍ക്കും മറ്റും മുന്നില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമെല്ലാം അറ്റം കാണാനാകാത്തവിധമുള്ള ക്യൂവാണ് രൂപപ്പെട്ടത്. രാവിലെ എട്ടു മണിക്ക് തുറക്കുന്ന ക്ലിനിക്കുകളില്‍ പുലര്‍ച്ചെ അഞ്ചു മണിക്കേ നീണ്ട ക്യൂ രൂപപ്പെടുകയാണ്. അതിനിടെ പലയിടത്തും വാക്സിനുകള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന്‍ സ്റ്റോക് പരിമിതമാണെന്ന രീതിയില്‍ പരക്കുന്ന വാട്സ്ആപ് സന്ദേശങ്ങളും മണിക്കൂറുകള്‍ ക്യൂനില്‍ക്കുന്നവരെ അസ്വസ്ഥരാക്കുന്നു.

ദിവസവേതനത്തിന് ജോലിചെയ്യുന്ന എ.സി മെക്കാനിക്കുകള്‍, പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്മാര്‍ തുടങ്ങിയവരാണ് വാക്സിന്‍ സ്വീകരിക്കാത്തവരില്‍ പലരും. ഇവര്‍ക്ക് മിക്കവാറും കമ്ബനികളിലോ അതല്ല ഉപകരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകളിലോ ഷോപ്പിങ് മാളുകളിലോ ആയിരിക്കും ജോലി. ഇവിടെയെല്ലാം പ്രവേശിക്കാന്‍ വാക്സിന്‍ നിര്‍ബന്ധം ആണ്.

വാക്സിന്‍ എടുത്തില്ലെങ്കില്‍ ജോലിതന്നെ ചെയ്യാനാകാത്ത അവസ്ഥയാണെന്ന് പാകിസ്‌താന്‍ സ്വദേശി ജാവേദ് പറഞ്ഞു. ഹംരിയയിലെ സ്വകാര്യ ക്ലിനിക്കിന് മുന്നില്‍ പുലര്‍ച്ചെതന്നെ വാക്സിന്‍ എടുക്കാനുള്ള ക്യൂവില്‍ സ്ഥാനം പിടിക്കാന്‍ വന്നതായിരുന്നു ജാവേദ്. സൗജന്യമായി വാക്സിന്‍ ലഭിക്കുമെന്നാണ് കരുതിയത്. ഇനിയും കാത്തിരുന്നാല്‍ ജോലിതന്നെ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് ആന്ധ്ര സ്വദേശി ശരവണന്‍ പറഞ്ഞത്. ബുധനാഴ്ച വാക്സിനെടുക്കാന്‍ വന്നെങ്കിലും ലഭിച്ചില്ലെന്ന് ബംഗ്ലാദേശ് സ്വദേശി ജമാല്‍ പറയുന്നു. ഇന്നും ജോലിക്ക് പോകാതെ വാക്സിനെടുക്കാന്‍ വന്നു. ദിവസക്കൂലിക്കാണ് ജോലി ചെയുന്നത്. പണം നല്‍കിയാലും വാക്സിന്‍ ലഭിച്ചാല്‍ മതിയായിരുന്നെന്ന് ജമാന്‍ പറയുന്നു. നഗരത്തിലെ നാനാഭാഗത്തും ഇങ്ങനെ വാക്സിന്‍ എടുക്കാന്‍ വന്നവരുടെ തിരക്കാണ്.

മണിക്കൂറുകളോളം കാത്തുനിന്നാലും വാക്സിന്‍ കിട്ടുമോ എന്നുറപ്പില്ല. അതേസമയം, ഒക്ടോബര്‍ 15ന് ശേഷം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലുമടക്കം പ്രവേശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക