പാലക്കാട്: പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കോവിഡ് വാക്സിനേഷന്‍ ക്യാമ്ബ് നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ പറളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.

സുരേഷ്കുമാര്‍ ആരോഗ്യമന്ത്രിക്കും കെ. ശാന്തകുമാരി എം.എല്‍.എക്കും പരാതി നല്‍കി. എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിെന്‍റയും നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഡി.എം.ഒയുമായും വാക്സിന്‍ വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥയുമായും ചര്‍ച്ച നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുധനാഴ്ചയാണ് സ്വകാര്യ എന്‍.ജി.ഒ തേനൂര്‍ സ്കൂളില്‍ ക്യാമ്ബ് സംഘടിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡില്‍ നിന്നുള്ളവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ഉപയോഗിച്ചു.

37,000 ജനസംഖ്യയുള്ള പഞ്ചായത്തില്‍ 18 വയസ്സിന് മുകളിലുള്ള 27,643 പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ട്. 14,961 പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് നല്‍കിയിട്ടുള്ളൂ. അര്‍ഹരായവര്‍ ഉണ്ടെന്നിരിക്കെ ബി.ജെ.പിക്ക് വാക്സിനേഷന്‍ ക്യാമ്ബ് നടത്താന്‍ സ്വകാര്യ എന്‍.ജി.ഒക്ക് വാക്സിന്‍ അനുവദിച്ചത് സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. വിജയന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക