കാബൂള്‍: 13 യുഎസ് സൈനികരടക്കം 170 പേരോളം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് വന്‍ തിരിച്ചടി നല്‍കിയതായി അമേരിക്ക.

ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും യുഎസ് സേനയെ ലക്ഷ്യമിട്ടവരെ വധിച്ചതായും അമേരിക്ക വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്‍ഗര്‍ഹര്‍ പ്രവിശ്യയിലാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ ഉത്തരവിലായിരുന്നു ഡ്രോണ്‍ ആക്രമണം നടന്നത് . കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ, യു.എസ് സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയവരെ തേടിപ്പിടിച്ച്‌  കണക്കുതീര്‍ക്കുമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വാക്ക് പാലിച്ച്‌ ഐ.എസ് കേന്ദ്രങ്ങളില്‍ അമേരിക്ക ഡ്രോണ്‍ മുഖേന ആക്രമണം നടത്തിയിരിക്കുന്നത്.

താലിബാന്‍ കീഴടക്കിയ അഫ്ഗാനിസ്താനില്‍ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായത്. മരണ സംഖ്യ 170 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക