പാലാ: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെ എം മാണിയുടെ പേര് നല്‍കി. കെ എം മാണ ബൈപ്പാസ് റോഡ് എന്നാണ് പേര് നല്‍കിയത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്ന് മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ബൈപ്പാസ് റോഡ്. കെ എം മാണിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹം സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ മുതര്‍ കിഴതടിയൂര്‍ വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് റോഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക