തിരുവനന്തപുരം: വിളവെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ സാമൂഹ്യവിരുദ്ധര്‍ മത്സ്യകൃഷി നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിലാണ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. കുളം വറ്റിച്ച്‌ മത്സ്യങ്ങളെ ഒരുമിച്ച്‌ കുഴിച്ച്‌ മൂടി.

ഡാന്‍സ് കൊറിയോഗ്രാഫറായ ദിലീപ് ഖാനും സഹോദരങ്ങളായ അന്‍വര്‍ ഖാനും അന്‍സര്‍ ഖാനുമാണ് കാട്ടാക്കട അഞ്ച്തെങ്ങിന്‍മൂട് പാട്ടത്തിന് സ്ഥലം എടുത്ത് കുളം കുഴിച്ച്‌ മത്സ്യകൃഷി നടത്തിയത്. കലാകാരന്‍മാരായ സഹോദരങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധി കടുത്തതോടെയാണ് ചെറിയ നിക്ഷേപമിറക്കിയും കടംവാങ്ങിയും നാല് ലക്ഷത്തോളം മുടക്കി മത്സ്യകൃഷി നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിഷറീസ് വകുപ്പിന്‍റെ ലൈസന്‍സ്‌എടുത്തായിരുന്നു പ്രവര്‍ത്തനങ്ങള്‍.റെഡ് തിലോപ്പിയ, രോഹു,കട്ട തുടങ്ങിയ ഇനങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മാസം പതിനയ്യായിരത്തിലേറെ രൂപ തീറ്റക്ക് മാത്രം ചെലവാക്കിയിരുന്നു. എട്ട് മാസത്തെ അധ്വാനത്തിന് ശേഷം അടുത്തയാഴ്ചയാണ് വിളവെടുപ്പ് തീരുമാനിച്ചത്. ഇന്നലെയാണ് മീനുകള്‍ ചത്തുപൊങ്ങുന്നത് ആദ്യം ശ്രദ്ധിച്ചത്. ഇന്ന് രാവിലെയായതോടെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.

കുളം വറ്റിച്ച്‌ ചത്ത മീനുകളെ മുഴുവന്‍ മാറ്റി കുഴിച്ചുമൂടി. കുളത്തിന് സമീപമുള്ള പ്രദേശങ്ങള്‍ മദ്യപാനികളുടെ സ്ഥിരം സങ്കേതമാണ്.കുളത്തില്‍ നിന്നും പലതവണ മദ്യകുപ്പികള്‍ നീക്കം ചെയ്തിരുന്നു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക