അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്ബത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുര്‍വേദ ഡോക്ടറാണ് 25 കാരനായ മയൂര നാഥന്‍. ഇയാള്‍ വിഷം സ്വയം നിര്‍മിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറിയും കഴിച്ചവര്‍ അവശനിലയിലാവുകയും എ ടി എമ്മില്‍ നിന്ന് പണമെടുക്കാന്‍ പുറത്തു പോയ ശശീന്ദ്രന്‍ ചോര ഛര്‍ദ്ദിച്ച്‌ അവശനായി മരിക്കുകയുമായിരുന്നു. ശശീന്ദ്രന്റെ ഭാര്യയും അമ്മയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശശീന്ദ്രന് പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റ് നാല് പേരും ശശീന്ദ്രന്‍ കാണിച്ച ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ സംശയം ഉടലെടുത്തു. വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറിയും കഴിച്ചതായി ഇവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശശീന്ദ്രന്റെ മകന്‍ ഭക്ഷണം കഴിച്ചിരുന്നില്ല എന്നതും ദുരൂഹത പടര്‍ത്തി. പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് മകനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തി സ്വന്തമായി നിര്‍മിച്ച വിഷമാണ് മകന്‍ കറിയില്‍ കലര്‍ത്തിയത് എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക