തിരുവനന്തപുരം: വിവാദ മരംമുറിയില്‍ സര്‍ക്കാറിനെതിരെ ഹൈകോടതിയില്‍നിന്ന് വിമര്‍ശനങ്ങള്‍ തുടരുമ്പോഴും റവന്യൂ വകുപ്പ് രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തെ സംരക്ഷിക്കുന്നു .കൊള്ള അരങ്ങേറിയത് റവന്യൂ വകുപ്പിന്റെ പൂര്‍ണ അധികാരമുള്ള റവന്യൂ പട്ടയ ഭൂമിയിലാണ് .കോടികളുടെ തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് മുന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയതിലക് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.നിയമവും ചട്ടവും മറികടന്ന് പട്ടയഭൂമിയില്‍നിന്ന് മരം മുറിക്കാന്‍ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി കുറ്റകരമെന്നാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ അനുമതിയില്ലാത്ത മരങ്ങള്‍ മുറിച്ചത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ഒക്ടോബര്‍ 24 ലെ ഉത്തരവ് പ്രകാരവും, മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശ പ്രകാരവുമായിരുന്നെന്ന് തെളിഞ്ഞതാണ്. എന്നിട്ടും, റവന്യൂ സെക്രട്ടറിയെ മാറ്റാതെ അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക