കൊല്ലം: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയര്‍ ഡോക്ടര്‍ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റില്‍ തീരുമാനമാകും. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ ഡോ. റുവൈസിനെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി.

ആത്മഹത്യാ പ്രേരണ കുറ്റം അടക്കം കേസില്‍ നിലനില്‍ക്കുമോ എന്നും പൊലീസ് നോക്കുന്നുണ്ട്. അതേ സമയം ഷഹനയുടെ വീട്ടുകാര്‍ പ്രത്യേക പരാതി നല്‍കിയിട്ടില്ല. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തതില്‍ ആണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണവും ന്യൂനപക്ഷ കമ്മീഷന്റെ അന്വേഷണവും നടക്കുന്നുണ്ട്.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോ. റുവൈസിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന്‍ പോരെന്ന നിലപാടാണ് വീട്ടുകാര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷഹനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയില്‍ നിന്ന് അകന്നു എന്നും വീട്ടുകാര്‍ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളര്‍ത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനില്‍ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.ഡോക്ടര്‍ ഷഹനയും ഡോക്ടര്‍ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക