പഴയന്നൂർ: 37 വർഷം മുൻപ് കാണാതായ വീട്ടമ്മയെ രാജസ്ഥാനില്‍ നിന്നും പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെയാണ് പഴയന്നൂർ പൊലീസ് കണ്ടെത്തിയത്‌.

തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലേക്ക് തീർഥാടനത്തിനു പോയതായിരുന്നു നഫീസ. എന്നാൽ, നഫീസ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കണ്ണൂർ റൂറൽ പോലീസിന്റെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശൻ, എസ് സിപിഒ സുജിത്ത് എന്നിവർ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ തിരഞ്ഞ് രാജസ്ഥാനിലെ അജ്മീറിലെത്തിയിരുന്നു. മലയാളം സംസാരിക്കുന്ന പ്രതിയെത്തിരഞ്ഞെത്തിയ സംഘത്തിന്റെ മുൻപിൽ നഫീസ പെടുകയായിരുന്നു. പേരും വിലാസവും ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ തയ്യാറായില്ല.

തങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതിയായിരിക്കുമോ എന്ന് കരുതി, വീണ്ടും വീണ്ടും ചോദിച്ചപ്പോൾ നൽകിയ വിവരങ്ങൾ ഉടൻതന്നെ കണ്ണൂർ റൂറൽ പൊലീസ് പഴയന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാറിന് കൈമാറി. തുടർന്ന് വിവരങ്ങൾ അനുസരിച്ച് പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് ഇരട്ടക്കുളത്ത് ഇപ്പോൾ താമസിക്കുന്ന നഫീസയുടെ മക്കളെ കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക