കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഘം അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് ആന്റിമാരും രണ്ട് അങ്കിള്‍മാരുമാണ് ഉണ്ടായതെന്നാണ് അബിഗേല്‍ സാറയുടെ മൊഴി. എന്നാല്‍ പപ്പ ചോദിച്ചാല്‍ രണ്ട് അങ്കിളുമാരും ഒരു ആന്റിയുമാണ് ഉണ്ടായിരുന്നതെന്ന് പറയണമെന്ന് ആശ്രാമം മൈതാനത്ത് എത്തിച്ച ആന്റി പറഞ്ഞതായും അബിഗേല്‍ പൊലീസിനോട് പറഞ്ഞു.

നീല കാറിലാണ് ആശ്രാമത്തേക്ക് എത്തിയതെന്ന് പറയണമെന്നും സംഘം നിര്‍ദേശിച്ചു. കുട്ടി പറയുന്നതില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം വലിയ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. ലാപ്‌ടോപ്പില്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ കാണിച്ചു. ആദ്യം ചോക്ലേറ്റും പിന്നെ കേക്കും തന്നു. രാത്രി പൊറോട്ടയും ചിക്കനും വാങ്ങിത്തന്നു. ഷീറ്റ് വിരിച്ചാണ് ഉറക്കിയത്. രാവിലെയും പൊറോട്ടയും ചിക്കനും തന്നു. കാറില്‍ വരുമ്പോള്‍ പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നില്ലെന്നും പക്ഷേ വഴികളൊന്നും അറിയില്ലെന്നും അബിഗേല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ അബിഗേല്‍ സാറയെ വൈകീട്ടോടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് മുത്തച്ഛന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന് പേടി വിട്ടുമാറിയിട്ടില്ലെന്നും മുത്തച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക