പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ദുബായിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം.

ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ദമ്ബതികളുടെ വിവാഹം. രേണുകയുടെ ജന്മദിനം ആഘോഷിക്കാന്‍ ദുബൈയില്‍ കൊണ്ടുപോകാതിരുന്നതും വിവാഹ വാര്‍ഷികത്തിന് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാതിരുന്നതും ഇവര്‍ക്കിടയില്‍ വലിയ വഴക്കിന് കാരണമായി. സെപ്തംബര്‍ 18 ന് ദുബായില്‍ വെച്ച്‌ തന്റെ ജന്മദിനം ആഘോഷിക്കാൻ രേണുക ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നിഖില്‍ ഖന്നയ്ക്ക് ഈ ആഗ്രഹം നിറവേറ്റാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന തന്റെ മരുമകളുടെ (സഹോദരന്റെ മകളുടെ) ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാൻ അവള്‍ ആഗ്രഹിച്ചു. പക്ഷേ നിഖില്‍ അനുകൂലമായ പ്രതികരണം നല്‍കാത്തത് അവളെ കൂടുതല്‍ രോഷാകുലയാക്കി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രേണുക നിഖിലിന്റെ മൂക്കിന് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ പല്ലുകളും പൊട്ടിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നൊഴുകി നിഖില്‍ അബോധാവസ്ഥയിലായി. അവള്‍ പരിഭ്രാന്തിയില്‍ അവനെ ഉണര്‍ത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സംഭവം നടക്കുമ്ബോള്‍ യുവാവിന്റെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ യുവതി ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. അദ്ദേഹം വീട്ടിലേക്ക് ഓടുന്നതിനിടെ, ആശുപത്രിയിലേക്ക് വിളിച്ച്‌ കാര്യം പറഞ്ഞു. ഉടൻ തന്നെ ആംബുലൻസ് എത്തിച്ചു. രേണുകയും അമ്മായിയപ്പൻ തന്നെ വിവരം പോലീസിനെയും ധരിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

രേണുകയ്‌ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ പീനല്‍ കോഡ് സെക്ഷൻ 302 (കൊലപാതകത്തിനുള്ള ശിക്ഷ) പ്രകാരം യുവതിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡല്‍ഹിയില്‍ പോകണമെന്ന തന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നല്‍കാത്തതില്‍ നിഖിലിനോട് രേണുകയ്ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.

എന്നിരുന്നാലും, ആക്രമണം കരുതിക്കൂട്ടിയുള്ളതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. ‘രേണുക മദ്യലഹരിയിലായിരുന്നെന്ന് ഞങ്ങള്‍ സംശയിക്കുന്നു. മര്‍ദ്ദനം കഠിനമായ പഞ്ച് അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ഒരു വസ്തുവിന്റെ ആക്രമണം ആകാം. ശ്വാസകോശത്തില്‍ രക്തം അടിഞ്ഞുകൂടുകയും ശ്വസനം തടസ്സപ്പെടുകയും ചെയ്തിരിക്കാം. ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്’, വാൻവാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇൻസ്‌പെക്ടര്‍ സഞ്ജയ് പതാംഗെ അറിയിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേണുക സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാല്‍ സംഭവങ്ങളുടെ വിശദവിവരം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാനാ പേട്ടിലെ ഒരു സ്കൂള്‍ ഉടമ കൂടിയായ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് കൊല്ലപ്പെട്ട യുവാവ്. 2017 നവംബറിലാണ് തന്റെ മകൻ രേണുകയെ വിവാഹം കഴിച്ചതെന്ന് പുഷ്പരാജ് ഖന്ന പറഞ്ഞു. ഇത് പ്രണയ വിവാഹമായിരുന്നു, എന്നാല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ‘ഞങ്ങള്‍ അവരെ ഉപദേശിക്കാറുണ്ടായിരുന്നു, പക്ഷേ രേണുകയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. വീട്ടുജോലിക്കാരുമായി അവള്‍ വഴക്കിടാറുണ്ടായിരുന്നു. നവംബര്‍ അഞ്ചിന് വാര്‍ഷിക ദിനത്തിലും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അന്ന് ഞങ്ങള്‍ക്ക് അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞു,’ പുഷ്പരാജ് പരാതിയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക