കളമശ്ശേരിയില്‍ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍. ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്ബോള്‍ ഏകദേശം 2400ലേറെപ്പേര്‍ കണ്‍വെൻഷൻ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞു.

ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം നല്‍കി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനപ്രതിനിധികളും സ്ഥലത്തെത്തുന്നു. ഫയര്‍ഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിര്‍ദേശം നല്‍കി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി സ്ഫോടനത്തിന് പിന്നിൽ തീവ്രവാദി ആക്രമണം?

കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ആക്രമണമാണോ എന്ന സംശയങ്ങളും സജീവമാകുകയാണ്. ആസൂത്രിതമായ സ്ഫോടനങ്ങൾ ആണ് ഉണ്ടായത് എന്നത് ദൃസാക്ഷി വിവരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പലസ്തീൻ ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം രൂക്ഷമായ വാഗ്വാദങ്ങളും തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസ വിഭാഗമായ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടയിലാണ് സ്ഫോടനം ഉണ്ടായത് എന്നുള്ളത് ഗൗരവതരമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക