ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. 12.5 പവൻ സ്വര്‍ണമാണ് അൻസി കൊല്ലം സ്വദേശിയായ ജ്യോത്സ്യനില്‍ നിന്ന് കവര്‍ന്നത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം സുഹൃത്തിന് ഒരു പ്രശ്നമുണ്ടെന്നും ജ്യോതിഷം നോക്കണം എന്നുപറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയില്‍ മുറിയെടുത്തു. തുടര്‍ന്ന് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്ത് മയക്കിക്കിടത്തി സ്വര്‍ണം ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.
പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ നിരവധി ജ്യോത്സ്യന്മാരെ ഇത്തരത്തില്‍ സുഹൃത്തുക്കള്‍ ആക്കി ചാറ്റ് ചെയ്തതായി കണ്ടെത്തി. കൊച്ചി സിറ്റി ഡിസിപിയുടെ നിര്‍ദേശ പ്രകാരം എളമക്കര എസ്‌എച്ച്‌ഒ എസ്.ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.