തിരുവനന്തപുരം തുമ്ബയില്‍ യുവാവിനെ കൊണ്ട് കാലില്‍ പിടിച്ച് മാപ്പുപറയിക്കുകയും കാലില്‍ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട രാജ്യം വിട്ടതായി സൂചന. ഒരാഴ്ച മുമ്ബ് നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എയര്‍പോര്‍ട്ട് ഡാനിക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ നിയമ നടപടിയെടുത്തോടെ വെങ്കിടേഷ് എന്ന യുവാവിനെ അപമാനിച്ച ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് – ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഡാനിയും വെങ്കിടേഷും സുഹൃത്തുക്കളായിരുന്നു. ഡാനിയുടെ ഭാര്യയുമായുള്ള വെങ്കിടേഷിന്‍റെ സൗഹൃദത്തില്‍ സംശയിച്ച് കഴിഞ്ഞയാഴ്ച നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വച്ച് വെങ്കിടേഷിനെ ഡാനി മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാൻ വെങ്കിടേഷ് എത്തിയപ്പോഴായാിരുന്ന മര്‍ദ്ദനം.ഇതിന് ശേഷമാണ് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തി ഡാനി തന്‍റെ കാലുപിടിപ്പിച്ചത്.
യുവാവിനോട് ക്രൂരമായി പെരുമാറിയ ഡാനി വിദേശത്തേക്ക് മുങ്ങിയെന്നാണ് സൂചന. ചാക്ക, വലിയതുറ കേന്ദ്രീകരിച്ച് ഗുണ്ടസംഘത്തെ നയിക്കുന്ന ഡാനിക്ക് രാഷ്ട്രീയ സംരക്ഷമുള്ളതുകൊണ്ടാണ് പൊലിസ് കേസെുക്കാൻ മടിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ആദ്യം മര്‍ദ്ദിച്ച സമയത്ത് ആ വിവരമറിഞ്ഞ് വഞ്ചിയൂര്‍ പൊലീസ് അവിടേയ്ക്ക് എത്തിയെങ്കിലും ആരും പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ് നിയമനടപടി എടുക്കാതെ മടങ്ങിയിരുന്നു.
പിന്നീടാണ് ഡാനി വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തുന്നതും പരസ്യമായി അവഹേളിക്കുന്നതും. പോലീസിനെ പോലും വെല്ലുവിളിക്കുന്ന തരത്തില്‍ ഗുണ്ടകള്‍ തലസ്ഥാനത്ത് അഴിഞ്ഞാടുന്നത് ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യം തടയേണ്ട പൊലീസ്, വാര്‍ത്തയും വിവാദവും ആകുന്നത് വരെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ആശങ്കയാണ് പൊതുസമൂഹത്തിന് ഉണ്ടാക്കുന്നത്.