തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തി തിരുവനന്തപുരത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍. അസാം സ്വദേശികളായ ഒമ്ബത് സ്ത്രീകളെയും ഒമ്ബത് പുരുഷന്മാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്ബാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നാണ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അസാം പൊലീസും കേരള പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരും അസാം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി.

അസാമില്‍നിന്ന് മനുഷ്യകടത്ത്,കേരളത്തില്‍ പെണ്‍വാണിഭം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസാം, നാഗലാന്റ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ ചെന്ന് പണം നല്‍കി ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിക്കും. ഇവിടെ അനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കും. ദമ്ബതികളെന്ന് പറഞ്ഞാണ് മുറിയെടുക്കുന്നത്. ഇതിനായി വ്യാജ രേഖകളും ചമച്ചിരുന്നു. പുറത്ത് അറിയാതിരിക്കാന്‍ ലോഡ്ജിലുള്ളവര്‍ക്കും പണം നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പണക്കാരായ കച്ചവടക്കാരാണ് പ്രധാന ഇടപാടുകാര്‍. മലയാളികളുമായി അധിക ബന്ധമില്ലെന്നാണ് പൊലീസ് പറഞ്ഞത്.

രഹസ്യവിവരം പിന്തുടര്‍ന്ന് അസാം പൊലീസ്:

സ്ത്രീകളെ കേരളത്തിലെത്തിച്ച്‌ പെണ്‍വാണിഭം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ അസാം പൊലീസ്, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പ്രതികളെ അസാമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സംഘങ്ങളെ പറ്റി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക