വര്‍ക്കലയില്‍ ബാങ്കില്‍ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. വര്‍ക്കല രഘുനാഥപുരം സ്വദേശിനികളായ സല്‍മ, രേഖ വിജയന്‍ എന്നിവരാണ് പിടിയിലായത്. കേരള ബാങ്കിന്റെ വര്‍ക്കല പുത്തന്‍ചന്ത ശാഖയില്‍ നിന്നുമാണ് യുവതികള്‍ പണം തട്ടാന്‍ ശ്രമം നടത്തിയത്. സ്വയം തൊഴില്‍ സംഘങ്ങളുടെ പേരിലാണ് ഇവര്‍ വായ്പ തട്ടാന്‍ ശ്രമിച്ചത്.

വര്‍ക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയര്‍പേഴ്സണ്‍ ഭവാനിയമ്മയുടെ വ്യാജ ഒപ്പും, സീലും, ലെറ്റര്‍ പാഡും,മെമ്ബര്‍ സെക്രട്ടറിയുടെ ഒപ്പും, ഓഫീസ് സീലും, ഉപയോഗിച്ച്‌ ശുപാര്‍ശ കത്തും, അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യുവതികള്‍ വ്യാജമായി നിര്‍മ്മിച്ച്‌ ഹാജരാക്കിയത്. വാര്‍ഡ് തലങ്ങളില്‍ ഒരാളിന് അറുപതിനായിരം രൂപ വച്ച്‌ അഞ്ച് സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകള്‍ക്ക് വായ്പ ഇനത്തില്‍ പണം തട്ടിയെടുക്കാനാണ് യുവതികള്‍ ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ ലെറ്റര്‍ പാഡില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ വിളിച്ചപ്പോള്‍ സംസാരിച്ച യുവതിയുടെ ശബ്ദത്തില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഇന്റര്‍നെറ്റില്‍ നിന്ന് വര്‍ക്കല സിഡിഎസ് ചെയര്‍പേഴ്സന്റെ നമ്ബര്‍ ശേഖരിച്ച്‌ വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്. ഉടന്‍ തന്നെ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഭവാനിയമ്മ നേരിട്ട് കേരള ബാങ്കില്‍ എത്തുകയും രേഖകള്‍ ഒന്നും താന്‍ നല്‍കിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സിഡിഎസ് ചെയര്‍പേഴ്സണ്‍ ഭവാനിയമ്മ, മുനിസിപ്പല്‍ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി, എന്നിവര്‍ ഈ തട്ടിപ്പ് സംബന്ധിച്ച്‌ പ്രത്യേകം പരാതികള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സമാനമായ മറ്റ് തട്ടിപ്പുകള്‍ ഈ യുവതികള്‍ നടത്തിയിട്ടുണ്ടോ എന്നും ഇവരോടൊപ്പം മറ്റാര്‍ക്കെങ്കിലും ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക