താന്‍ നിരപരാധിയാണെന്ന് തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന്റെ വെളിപ്പെടുത്തല്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ജീവിതം വഴിമുട്ടിയെന്നും കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നും സുനുവിന്റെതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സിഐ സുനു അയച്ചതാണ് ശബ്ദ സന്ദേശം. അതേസമയം, സുനു ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണെന്നും ആണ് പോലീസ് രേഖകള്‍ പറയുന്നത്. ഞാന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസുകളാല്‍ ജീവിതം തകര്‍ന്നെന്നും സി ഐ സുനു ശബ്ദ സന്ദേശത്തില്‍ പറയുന്നു. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ വഴിയുള്ളു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സ്റ്റേഷനില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ സിഐ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് ശുപാര്‍ശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതി ഉണ്ടായത്.

ഭര്‍ത്താവ് ജയിലില്‍ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ നല്‍കിയ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്. കേസില്‍ വീട്ടമ്മയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക