ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതോടെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. മുന്‍ പഞ്ചായത്ത്‌ അംഗത്തെ ആണ് കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുന്‍ എസ് ഐ സമദ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി നല്‍കിയിരിക്കുന്നത്. എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ക്കു പരാതി നല്‍കിയത്.

ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവര്‍ തമ്മിലെ ബന്ധം ചോദ്യം ചെയ്താല്‍ വീണ്ടും കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിജേഷിന്റെ പരാതിയില്‍ നേരത്തെ സമദിനെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി. സംസ്ഥാനത്തെമ്പാട് നിന്നും പോലീസിനെ കുറിച്ച് ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ മറ്റൊരു നാണക്കേടായി ഇരിക്കുകയാണ് പുതിയ സംഭവം. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണമില്ല എന്ന ആരോപണത്തിന് ഇത് കരുത്തുപകരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക