തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കൂടുതല്‍ തെളിവുകള്‍. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്. ഇതോടെ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കെ എം ഷാജിയ്ക്കെതിരെ നടപടികള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

കേസില്‍ ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തിരുന്നു. വീട് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്.കെ എം ഷാജിയുടെ വീട് അളന്നു തിട്ടപ്പെടുത്തുമ്ബോള്‍
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിനകത്തെ ആഢംഭര വസ്തുക്കളുടേയും ,ഫര്‍ണിച്ചറുകളുടേയും വിലയും രേഖപ്പെടുത്തിയിരുന്നു.
ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഷാജിയെ മൂന്നാം വട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക