കൊല്ലം: വിവാഹം ഉറപ്പിച്ച യുവതിയും യുവാവും കല്ല്യാണത്തലേന്ന് പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു. അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവീട്ടുകാരുടേയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് മുടങ്ങിയത്. പാരിപ്പള്ളി സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കം മൂലം മുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹം ഉറപ്പിക്കലിലേക്ക് എത്തിയത്. വിവാഹം വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും ഒമ്ബത് മാസം മുമ്ബ് വിവാഹം ഉറപ്പിക്കുകയായിരുന്നു. ശേഷം വിദേശത്തേക്ക് പോയ യുവാവ് വിവാഹ തീയതി അടുത്തതോടെയാണ് നാട്ടിലെത്തിയത്.

വെള്ളിയാഴ്ച്ച മെഹന്തി ഇടല്‍ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലായതാണ് സംഘര്‍ഷത്തിന്റെ തുടക്കം. മധ്യസ്ഥ ശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ച നടത്തി വരവേയാണ് സംഘര്‍ഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക