ഡൽഹി: രാജ്യത്ത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കൊവിഡ് മൂന്നാം തരംഗം ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്റെ മുന്നറിയിപ്പ്. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടാമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകും.

രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. എന്നാല്‍ , കൊവിഡ് വാക്സിനേഷന്‍ 35 കോടി ഡോസ് കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരം ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാന്‍ സാധ്യത ഇല്ലെന്ന് ഐഐടികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക