തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌ത എന്‍ജിനീയറിങ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരെന്ന് സര്‍ക്കാറിനും സാങ്കേതിക സര്‍വകലാശാലക്കും സി.എ.ജി റിപ്പോര്‍ട്ട് നല്‍കി.സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ജിനീയറിങ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരോട് രേഖാമൂലം ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുള്‍െപ്പടെ സ്വാശ്രയ കോളജുകളില്‍ നിയമിക്കുന്ന അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെ യോഗ്യത സര്‍വകലാശാല പരിശോധിക്കാത്തതിനാല്‍ യോഗ്യതയില്ലാത്ത നിരവധിപേര്‍ തുടരുന്നുണ്ട്. 2019ല്‍ എ.െഎ.സി.ടി.ഇ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ മറികടന്ന് സര്‍ക്കാറിെന്‍റ തലപ്പത്ത് സമ്മര്‍ദം ചെലുത്തിയാണ് യോഗ്യതകളില്‍ കുറവുവരുത്തി നിരവധി അധ്യാപകര്‍ പ്രമോഷന്‍ തസ്തികകള്‍ നേടിയത്.അസോസിയറ്റ് പ്രഫസര്‍, പ്രഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങളിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കെയാണിത്.സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ 93, എയ്ഡഡ് കോളജുകളില്‍ 49, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 69, സ്വാശ്രയ കോളജുകളില്‍ 750 എന്നിങ്ങനെയാണ് അയോഗ്യരായ അധ്യാപകര്‍. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച്‌ വ്യക്തത വരുത്തേണ്ടത് സര്‍വകലാശാലകളുടെ അധികാരപരിധിയില്‍പെട്ടതാണെങ്കിലും സാങ്കേതിക സര്‍വകലാശാല ഇക്കാര്യങ്ങള്‍ ചെയ്യാറില്ല.യോഗ്യതയില്ലാത്തവരെ ഉത്തരക്കടലാസ് പരിശോധകരായി നിയമിക്കുകയും ചെയ്യുന്നു. ഇത് കാരണം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടുന്നെന്ന ആക്ഷേപവും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക