ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു ഗുരുതര പരിക്ക്.

തില്‍ഹാര്‍ മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം തിങ്കളാഴ്ച വൈകിട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ വിക്രംപുര്‍ ചകോറ ഗ്രാമത്തിലെ സമാജ്വാദി പാര്‍ട്ടിയുടെ ബൂത്ത് ഏജന്റ് സുധീര്‍ കുമാര്‍ (20) വെടിയേറ്റു മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ട് ചെയ്തതിനെച്ചൊല്ലി സുധീര്‍ കുമാറും മറ്റൊരു സംഘവുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്നാണു പോലീസ് നിഗമനം. വെടിവയ്പ്പില്‍ ഒരു ഗ്രാമീണനും പരുക്കേറ്റു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക