തൃശൂര്‍: എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ത്ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പഴവൂര്‍ ജുമാ മസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്‍്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

പള്ളി ദര്‍സ് വിദ്യാര്‍ത്ഥിയായ കുട്ടി കൈയില്‍ വെള്ളിയുടെ ബ്രേസ്‌ലെറ്റ്‌ ധരിച്ച്‌ ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോള്‍ തന്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ്‌ ധരിച്ചതെന്ന് കുട്ടി അറിയിച്ചു. ഇതിനെ തുടര്‍ന്ന് അധ്യാപകന്‍ കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴുത്തിലും ശരീരമാസകലവും അടിയേറ്റ് മുറിവ് പറ്റിയ വിദ്യാര്‍ത്ഥിയെ ആദ്യം വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം കുട്ടിയെ മര്‍ദ്ദിച്ച സംഭത്തില്‍ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക