ദില്ലി: 2020-ലെ ദില്ലി കലാപത്തിനിടെ പൊലീസുകാരനു നേരെ തോക്ക് ചൂണ്ടിയ കേസില്‍ പ്രതിയായ ഷാരൂഖ് പഠാന് നാട്ടില്‍ വന്‍ സ്വീകരണം. മെയ് 23 ന് നാല് മണിക്കൂര്‍ പരോള്‍ സമയത്ത് തന്റെ വസതിയില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് ഊഷ്മള സ്വീകരണം നല്‍കിയത്. പത്താന്റെ സ്വീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവം പൊലീസ് സ്ഥിരീകരിച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പത്താന് പരോള്‍ അനുവദിച്ചത്. 65- കാരനായ രോഗിയായ പിതാവിനെ കാണാന്‍ പത്താന് നാല് മണിക്കൂര്‍ കസ്റ്റഡി പരോള്‍ ആയിരുന്നു അനുവദിച്ചത്. മെയ് 23 ന് നാല് മണിക്കൂര്‍ പത്താനെ മാതാപിതാക്കളുടെ വസതിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റഡി പരോള്‍ രോഗിയായ മാതാപിതാക്കളെ വസതിയില്‍ കാണാന്‍ മാത്രമാണെന്നും മറ്റാരെയും കാണാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കാണിച്ച്‌ കോടതി പലതവണ പത്താന് ജാമ്യം നിഷേധിച്ചിരുന്നു പിതാവിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷമാണ് കസ്റ്റഡി പരോള്‍ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

മാരകായുധം ഉപയോഗിച്ച്‌ കലാപം, കൊലപാതകശ്രമം, ആക്രമണം, ആയുധ നിയമം എന്നിവ പ്രകാരവും ഡ്യൂട്ടി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പത്താനെ 2020 മാര്‍ച്ച്‌ മൂന്നിന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24-നാണ് നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദില്‍ മുഹമ്മദ് ഷാരൂഖ് പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ നിറയൊഴിച്ചത്.

ഇയാള്‍ പൊലീസിന് നേരെ തോക്ക് ചുണ്ടുകയും സമരക്കാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തോക്കുചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്റെ ബാരല്‍ അമര്‍ത്തി ‘സ്ഥലം വിട്ടോ, ഇല്ലെങ്കില്‍ ഇപ്പൊ നിന്നെയും ചുട്ടുകളയും’ എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാള്‍ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക