മംഗലാപുരം: മദ്രസകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്രസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും, മദ്രസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന സജീവമായ പ്രചാരണം തുടങ്ങുമെന്നും മുത്തലിക് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

ലൗ ജിഹാദ് സംബന്ധിച്ചും അദ്ദേഹം വര്‍ഗീയ പ്രസ്താവന നടത്തി. ‘നമ്മുടെ ഹിന്ദു പെണ്‍കുട്ടി പോയാല്‍ നമ്മുടെ ഹിന്ദു ആണ്‍കുട്ടികള്‍ ആ ‘ലൈന്‍’ നികത്താന്‍ തയ്യാറാണ്. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അവര്‍ തയ്യാറാണ്. ഞങ്ങള്‍ ‘ലൗ കേസരി’ തുടങ്ങും. അപ്പോള്‍ എന്ത് സംഭവിക്കും?’, പ്രമോദ് ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം, തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കാണ് സംസ്ഥാനം അടുത്തിടെ സാക്ഷ്യം വഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക