ആലുവ: വീട്ടമ്മ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് കാമുകന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട് ട്രെയിനു മുന്നില്‍ ചാടിയത്. തുടര്‍ന്ന്, ഇവിടെ നിന്ന് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനടുത്തെത്തി കാമുകനായ എടത്തല താഴത്തേടത്ത് വീട്ടില്‍ ശ്രീകാന്ത് (39) പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.

പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട്, ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ദിവസം, ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകിട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലില്‍ ആയിരുന്നു ശ്രീകാന്ത്. തുടര്‍ന്ന്, ഇയാള്‍ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരുടേയും സുഹൃത്തുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാകുമെന്നും ആലുവ പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക