അന്യഗ്രഹജീവികള്‍ ഉണ്ടോ? ഈ സംശയം എല്ലാവര്‍ക്കുമുണ്ട്. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് തന്നെയാണ് വലിയൊരു വിഭാഗം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് അമേരിക്കയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അന്യഗ്രഹജീവികള്‍ പോലെ ഭൂമിക്ക് പുറത്തുനിന്നും എത്തുന്ന നമുക്ക് പരിചിതമല്ലാത്ത ജീവികളെയും വസ്തുക്കളെയും യുഎഫ്‌ഒ എന്നാണ് വിശേഷിപ്പിക്കുന്നത്. അണ്‍-ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്‌ട് എന്നാണിതിന്റെ പൂര്‍ണരൂപം. മറ്റ് ഗ്രഹങ്ങളില്‍ നിന്നോ ആകാശഗംഗകളില്‍ നിന്നോ എത്തുന്ന ജീവികളെയും രൂപങ്ങളെയുമൊക്കെ യുഎഫ്‌ഒ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ യുഎസിന്റെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയായ പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യുഎഫ്‌ഒകളെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുമായി ഭൂമിയിലെ മനുഷ്യര്‍ ശാരീരികമായി ഇടപഴകിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ യുഎഫ്‌ഒയുമായി ഇടപഴകിയ മനുഷ്യസ്ത്രീ ഗര്‍ഭിണിയായെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസംബന്ധമെന്ന് തോന്നുന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഈ റിപ്പോര്‍ട്ട് വിവരാവകാശ അപേക്ഷയുടെ ഭാഗമായാണ് പുറത്തുവന്നത്. ‘അനോമലസ് അക്യൂട്ട് ആന്റ് സബ്‌അക്യൂട്ട് ഫീല്‍ഡ് ഇഫക്റ്റ്സ് ഓണ്‍ ഹ്യൂമന്‍ ആന്റ് ബയോളജിക്കല്‍ ടിഷ്യൂസ്’ എന്നാണ് റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ ഗവേഷണ ഏജന്‍സിയായ ‘mufon’ തയ്യാറാക്കിയ ഒരു ഡോക്യുമെന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിശ്വസനീയമെന്ന് തോന്നുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുഎഫ്‌ഒകളും മനുഷ്യരും തമ്മില്‍ മറ്റ് പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് മുഫോണ്‍ സാക്ഷ്യപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോകല്‍, ടെലിപതി, ടെലിപോര്‍ട്ടേഷന്‍ എന്നിവയെല്ലാം പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

കൂടാതെ മറ്റ് ചില മുന്നറിയിപ്പുകളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. യുഎഫ്‌ഒകള്‍ അഥവാ അന്യഗ്രഹ ജീവികളെ കാണുന്നവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത, റേഡിയേഷന്‍ മൂലം പൊള്ളല്‍, മസ്തിഷ്‌ക പ്രശ്നങ്ങള്‍, ഞരമ്ബുകള്‍ തകരാറിലാകുക എന്നിവ സംഭവിക്കാം. യുഎസിന്റെ പ്രതിരോധ ഏജന്‍സിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇത്തരം യുഎഫ്‌ഒകള്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. പെന്റഗണ്‍ രഹസ്യമായി ആവശ്യപ്പെട്ട റിപ്പോര്‍ട്ടാണിതെന്നാണ് വിവരം. 1,500ഓളം പേജുകളുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് അന്യഗ്രഹ ജീവികളുമായുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്.

ശേഷിക്കുന്ന അദ്ധ്യായങ്ങളില്‍ ‘പ്രേതങ്ങള്‍, ആത്മാക്കള്‍, കെട്ടുക്കഥകളിലെ കഥാപാത്രങ്ങള്‍, മതവുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങള്‍, മരണത്തെ തൊട്ടുമുമ്ബില്‍ കണ്ടവരുടെ അനുഭവങ്ങള്‍ എന്നീ വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്യഗ്രഹജീവികളില്‍ വിശ്വസിക്കുന്നവര്‍ വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ അസംബന്ധമായ കണ്ടെത്തലുകളെന്നാണ് ബഹുഭൂരിപക്ഷം ആളുകളുടെയും വിമര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക