കുറ്റവാളികള്‍ ജയില്‍ ചാടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പൂനെയില്‍ സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തും. വെറും അഞ്ച് സെക്കന്‍ഡ് കൊണ്ട് യാതൊരു ആയുധങ്ങളും കൂടാതെ തന്നെ ഒരു പ്രതി ലോക്കപ്പി(lockup)ല്‍ നിന്ന് രക്ഷപ്പെട്ട് കടന്നു കളഞ്ഞു. പൂട്ട് പൊളിക്കുകയോ കമ്ബികള്‍ വളയ്ക്കുകയോ ഒന്നും ചെയ്യാതെയാണ് പ്രതി ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് ഓടിയ പ്രതിയെ പിന്നീട് പൊലീസ് ഓടിച്ചിട്ട് പിടിച്ചു തിരികെ കൊണ്ടുവരികയായിരുന്നു.

മഹാരാഷ്ട്രയിലെ പൂനെ ജില്ല(Maharashtra’s Pune district)യിലെ ചകാന്‍ പൊലീസ് സ്റ്റേഷനി(Chakan Police station)ലാണ് സംഭവം നടന്നത്. കുനാല്‍ വീര്‍ എന്നയാളാണ് പ്രതി. എന്നാല്‍ എങ്ങനെ ഇത്ര വിദഗ്ധമായി അയാള്‍ ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് പൊലീസുകാരെയും കുഴപ്പിച്ചു. എങ്ങനെയാണ് ഒരു പ്രതി ഇങ്ങനെ അപ്രത്യക്ഷനാകുന്നത് എന്നോര്‍ത്ത് സ്‌റ്റേഷനില്‍ നിയോഗിക്കപ്പെട്ട എല്ലാ പൊലീസുകാരും അമ്ബരന്നു പോയി. ലോക്കപ്പിലെ സുരക്ഷാ വീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളനോട് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഒളിച്ചോട്ടത്തിന്റെ ലൈവ് ഡെമോ നടത്തി രക്ഷപ്പെട്ട വഴി പ്രതി പൊലീസുകാര്‍ക്ക് കാണിച്ചു കൊടുത്തു. ഇത് കണ്ട് സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ സ്തംഭിച്ചു നിന്ന് പോയി. ലോക്കപ്പിന്റെ ഇരുമ്ബ് കമ്ബികള്‍ക്കിടയിലൂടെ യുവാവ് സുഖമായി പുറത്തിറങ്ങുകയായിരുന്നു. തീരെ മെലിഞ്ഞ കുനാല്‍ കമ്ബികളുടെ വിടവുകള്‍കിടയിലൂടെ കുടുങ്ങാതെ അനായാസേന പുറത്ത് ചാടി.

പൊലീസ് ഉദ്യോഗസ്ഥന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിനായിരുന്നു അയാള്‍ ഇത് ചെയ്തത്. രക്ഷപ്പെട്ട് ഓടിയ പ്രതിയെ അരമണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. ഇപ്പോള്‍ ഈ ലൈവ് ഡെമോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജയിലിന്റെ കമ്ബികള്‍ക്കിടയിലൂടെ ശരീരം വളച്ചൊടിച്ച്‌ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് എളുപ്പത്തില്‍ എങ്ങനെ അയാള്‍ നീങ്ങി എന്നത് ഡെമോയില്‍ വ്യക്തമായി കാണാം. ലോക്കപ്പിനുള്ളില്‍ നിന്ന് പുറത്ത് കടക്കാന്‍ അയാള്‍ക്ക് ഏതാനും നിമിഷങ്ങളെ മാത്രമേ വേണ്ടി വന്നുള്ളൂ. ഇത് കണ്ട് എല്ലാവരും അമ്ബരന്നു. പ്രതിയുടെ ഈ പ്രവൃത്തി മുഴുവന്‍ പൊലീസ് വകുപ്പിനെയും ജയില്‍ ഭരണകൂടത്തെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക