കോഴിക്കോട്: മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്. എന്നാല്‍ ചാണകത്തെ കൂടി ബ്രാന്‍ഡ് ചെയ്ത് മാര്‍ക്കറ്റിലെത്തിച്ച്‌ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് മില്‍മയുടെ ലക്ഷ്യം.

നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ചാണകം എത്തിക്കുക എന്നതാണ് മില്‍മ ലക്ഷ്യമിടുന്നത്. മട്ടുപ്പാവ് കൃഷിക്ക് മുതല്‍ വന്‍ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ചാണകം മാര്‍ക്കറ്റിലെത്തിക്കുക. മില്‍മയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്മെന്‍റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ് സംഭരിക്കുക. ഒരു കിലോക്ക് 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിന് വേണ്ടി ചാണകം നല്‍കുന്ന മില്‍മ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ചാണകം നല്‍കാനുള്ള അനുമതി സര്‍ക്കാറിനോട് തേടിയിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക