പത്തനംതിട്ട: അനധികൃത മണല്‍ ഖനന കേസില്‍ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍. തിരുനെല്‍വേലിയിലെ അംബാസമുദ്രത്തെ താമര ഭരണി പുഴയോരത്ത് അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് നടപടി.
സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറല്‍ ഫാ. ജോര്‍ജ് സാമുവല്‍, ഫാ. ജിജോ ജെയിംസ്, ഫാ. ജോസ് ചാമക്കാലായില്‍ എന്നിവരാണ് അറസ്റ്റിലായത്.

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസിനും ഫാ. ജോസ് ചാമക്കാലായ്ക്കും ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുനെല്‍വേലി അംബാസമുദ്രം മേഖലയില്‍ സിറോ മലങ്കര സഭയ്ക്ക് 300 ഏക്കറോളം ഭൂമിയുണ്ട്. ഇവിടെ അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി- സി.ഐ.ഡി. സംഘം ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, സ്ഥലം പാട്ടത്തിന് നല്‍കിയതാണെന്നും മണല്‍ ഖനനം നടത്തിയത് കരാറുകാരാനെന്നുമാണ് സഭയുടെ വിശദീകരണം. കേസില്‍ കരാറുകാരന്‍ മാനുവല്‍ ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആദ്യം പരാതിയുമായെത്തിയത് പരിസ്ഥിതി പ്രവര്‍ത്തകരായിരുന്നു. ഇതേത്തുടര്‍ന്ന് ഏകദേശം 27700 ഖനയടി മണല്‍ ഖനനം ചെയ്തതായും 9 കോടി രൂപ പിഴ ഈടാക്കണമെന്നും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള സ്ഥലത്ത് കൃഷിക്കായി കരാറുകാരന്‍ മാനുവല്‍ ജോര്‍ജിനെ ചുമതലപ്പെടുത്തിയിരുന്നെന്നും കോവിഡ് സാഹചര്യത്തില്‍ രൂപത അധികൃതര്‍ക്ക് ഇവിടേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും ഇക്കാലയളവില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതോടെ ഇയാളെ കരാറില്‍ നിന്നൊഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നെന്നും സിറോ മലങ്കര സഭ വിശദീകരണ കുറിപ്പിറക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക