കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമറിന്റെ വെളിപ്പെടുത്തലില്‍ സൂചിപ്പിച്ച സ്ത്രീക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷിക്കപ്പെടേണ്ടിയിരുന്നതെന്നും പകരം താന്‍ ശിക്ഷിക്കപ്പെട്ടെന്നും നടന്‍ ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ ഒരു സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തിയിരുന്നു.

ആലുവയിലെ സ്വവസതിയായ പത്മസരോവരത്തില്‍ സുഹൃത്ത് ബൈജു ചെങ്ങമനാടുമായുള്ള സംഭാഷണത്തിനിടെയാണ് ദിലീപ് ഒരു സ്ത്രീയുടെ കാര്യം സൂചിപ്പിച്ചത്. അവരെ രക്ഷിച്ച് അവസാനം താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറഞ്ഞു. ഈ സംഭാഷണം താന്‍ റെക്കോര്‍ഡ് ചെയ്‌തെന്നും ശബ്ദരേഖ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിലീപ് പരാമര്‍ശിച്ച സ്ത്രീ (മാഡം) സിനിമാ മേഖലയില്‍ നിന്നുള്ളതാണെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നും സുനി പിന്നീട് പറഞ്ഞു. തുടര്‍ന്ന് ഇവരെക്കുറിച്ച് അന്വേഷണം നടന്നില്ല. എന്നാല്‍, പുതിയ സാഹചര്യത്തില്‍ മാഡത്തെയും ബാലചന്ദ്ര കുമാര്‍ പരാമര്‍ശിച്ച വി.ഐ.പിയെയും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക