കോട്ടയം: നഗരമധ്യത്തില്‍ ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹവുമായി പ്രതി പോലീസ് സ്‌റ്റേഷനു മുന്നിലെത്തി. കോട്ടയം കളക്ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാരോണ്‍ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോതമന വീട്ടില്‍ ജോമോന്‍ കെ. ജോസി(കെ.ഡി. ജോമോനെ -40)നെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇയാള്‍ പി.ഡബ്യു.ഡി. റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രിയിലാണ് സംഭവം. ജോമോന്‍ ഷാരോണിനെയുമായി ഞാന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന വീരവാദവുമായി ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്നു ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ഷാരോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ജോമോന്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ കേസിലടക്കം പ്രതിയാണ്. നവംബര്‍ 19നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പൊലീസ് മേധാവി നാട് കടത്തിയത്. കാപ്പയുടെ നിരോധനം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നാല്‍, വിലക്ക് നിലനില്‍ക്കെയാണ് പ്രതി ജില്ലയില്‍ എത്തി ക്രൂരമായ കൊലപാതകം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക