തൃശൂർ: അമ്മയെ വെട്ടിയ ശേഷം മരണം ഉറപ്പിക്കാൻ മുഖത്ത് വിഷം തെളിച്ച് മകന്റെ ക്രൂരത .വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ ചോരയിൽ വഴുതി വീണ് സിറിഞ്ച് ഒടിഞ്ഞുവെന്നും പ്രതിയുടെ വിവരണം. പാലക്കാട് പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് കൂസലില്ലാതെയായിരുന്നു മകന്റെ വിവരണം.
സിനിമാ തിരക്കഥയുടെ ശൈലിയിലായിരുന്നു പ്രതിയുടെ വിവരണം. സീനുകൾ ഒന്നും വിട്ടുകളയാതെ ക്രൂരതകൾ ഒന്നൊന്നായി സനൽ പൊലീസിന് മുന്നിൽ വിവരിച്ചു.
അടുക്കളയിൽ നിന്നു അമ്മയെയും അച്ഛനെയും വെട്ടാനുപയോഗിച്ച കൊടുവാളും അരിവാളും സനൽ എടുത്ത് കാണിച്ചു. അമ്മയെ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണ് മുണ്ടുരിഞ്ഞു പോയതും വിശദമായിത്തന്നെ പറയുന്നുണ്ട് പ്രതി.
പക്ഷേ, എന്തിനാണ് ഇത്രയും ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്നതിന് സനൽ നല്കുന്ന വിശദീകരണങ്ങളെ പൊലീസ് പൂർണമായും വിശ്വസിക്കുന്നില്ല.