കോട്ടയം: ജാതകം നോക്കാനെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ ഭസ്മം പുരട്ടാനെന്ന വ്യാജേനെ പിടിച്ചു നിർത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിയെ പൊലീസ് പിടികൂടി. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയെയാണ് ചെങ്ങളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടികൂടിയത്. ചേർത്തല പട്ടണക്കാട് മോനാശേരി ഷിനീഷിനെ(33)യാണ് കുമരകം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയായ ഷിനീഷ് ചെങ്ങളത്ത് വാടക വീട്ടിൽ ജ്യോതിഷാലയം നടത്തിയിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. കുട്ടിയെ ഉള്ളിലേയ്ക്കു ക്ഷണിച്ച ശേഷം തനിയെ വരാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഉള്ളിലെത്തിയ പെൺകുട്ടിയെ ഷിനീഷ് കടന്നു പിടിക്കുകയായിരുന്നു എന്നാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാതകം നോക്കാൻ ഉള്ളിലേയ്ക്ക് എത്തിയ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു ഷിനീഷ്. ബഹളം വച്ച് പുറത്തേയ്ക്ക് ഓടിയെത്തിയ പെൺകുട്ടി, മാതാപിതാക്കളോട് വവിരം പറഞ്ഞു. മുറിയിൽ എത്തിയ പെൺകുട്ടിയോട് ഭസ്മം പുരട്ടാൻ ഷിനീഷ് ആവശ്യപ്പെട്ടു. ഇയാൾ ഭസ്മം പുരട്ടാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്നു മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു, കുമരകം പൊലീസ് കേസെടുത്ത്. തുടർന്നു, കോടതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക