കോട്ടയം: വ്യക്തിപരമായ ആവശ്യത്തിനായി കുട്ടിയെ മോഷ്ടിച്ചെന്നു പൊലീസിനോടു തുറന്നു സമ്മതിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ മോഷ്ടിച്ച നീതു. പതിനൊന്നു വർഷം മുൻപ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആർ.രാജ് (33) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ എത്തിയത് രണ്ടു ദിവസം മുൻപാണെന്നു പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് കണ്ടെത്തി.

തിരുവല്ല സ്വദേശിയായ ഭർത്താവുമായി 11 വർഷം മുൻപായിരുന്നു നീതുവിന്റെ വിവാഹം. തുർക്കിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഇടയ്ക്കു അവധിയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇപ്പോൾ ഭർത്താവ് നാട്ടിലില്ലെന്നും വിദേശത്തേയ്ക്കു തിരികെ പോയെന്നുമാണ് നീതു മൊഴി നൽകിയിരിക്കുന്നത്. ഇതേ തുടർന്നു കുട്ടിയ്‌ക്കൊപ്പമാണ് നീതു കഴിഞ്ഞിരുന്നത്. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലാണ് താമസിച്ചിരുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്തിപരമായ ആവശ്യത്തിനായി കുട്ടിയെ ആവശ്യമായി വന്നതോടെ പലരോടും കുട്ടിയ്ക്കായി താൻ വിലപേശിയെന്നു നീതു പറയുന്നു. എന്നാൽ, കുട്ടിയെ ലഭിച്ചില്ല. ഇതേ തുടർന്നാണ് കുട്ടിയെ മോഷ്ടിക്കാൻ തീരുമാനം എടുത്തതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ജനുവരി നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നീതു എത്തിയത്. കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.

ഗൈനക്കോളജി വാർഡിലേയ്ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാനായിരുന്നു പദ്ധതി. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും നഴ്‌സിന്റെ ഗൗൺ വാങ്ങി. ഈ ഗൗൺ ധരിച്ച് നഴ്‌സിംങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവർ ഗൈനക്കോളജി വാർഡിൽ കയറിയത്. വാർഡിൽ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപെടാനായിരുന്നു പദ്ധതി. നഴ്‌സിംങ് അസിസ്റ്റന്റ് എന്ന പേരിൽ ഗൈനക്കോളജി വാർഡിൽ കയറിയ ഇവർ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു.

തുടർന്നു, കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്ക്കു പാൽ നൽകിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്‌സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് പിന്നീട് നടത്തിയ പരിശോധിയിൽ എട്ടു വയസുള്ള കുട്ടിയ്ക്കും, നവജാത ശിശുവിനുമൊപ്പം നീതുവിനെ ഹോട്ടലിൽ നിന്നും കണ്ടെത്തി. ആദ്യം പൊലീസ് ചോദിച്ചപ്പോൾ തന്റെ കുട്ടി തന്നെയാണ് എന്നു നീതു പറയുകയായിരുന്നു. എന്നാൽ, പിന്നീട് പൊലീസ് വിശദമായി ചോദിച്ചതോടെയാണ് നീതു സത്യം തുറന്നു പറഞ്ഞത്. തുടർന്നു, നീതുവിനെ കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ മാതാപിതാക്കൾക്കു കൈമാറി.

തുടർന്ന്, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് കുട്ടിയെ മോഷ്ടിച്ചതെന്നു നീതു സമ്മതിച്ചത്. എന്നാൽ, നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് ഒറ്റയ്ക്കെന്നും പ്രതിയുടെ വ്യക്തിപരമായ ആവശ്യത്തിനും സാമ്പത്തിക ബാധ്യത തീർക്കുന്നതിനും വേണ്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന റാക്കറ്റ് സംഘത്തിൽപ്പെട്ടയാളല്ലെന്നും മുൻപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളല്ലെന്നാണ് പ്രാഥമിക നിഗമനം. ജനുവരി നാലിന് കോട്ടയത്ത് എത്തി ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങി. വ്യക്തമായ പ്ലാനിംഗോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെയെ മറ്റ് വിവരങ്ങൾ ലഭ്യമാകു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക