കോട്ടയം : കാമുകനെ തേടി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ദീര്‍ഘനേരം കാത്തിരുന്നിട്ടും കാമുകന്‍ ഫോണ്‍ എടുത്തില്ല.പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു. പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. വീട്ടുകാരെ ബന്ധപ്പെടാനായി ഫോണ്‍ നമ്ബര്‍ ആവശ്യപ്പെടുകയും ചെയ്തു. അല്‍പനേരത്തിനുശേഷം യുവതി റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫിന്റെ മുറിയിലേക്ക് ഓടിക്കയറി കതക് ഉള്ളില്‍നിന്ന് പൂട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ഇരുമ്ബ് വാതിലായതിനാല്‍ കതക് തുറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. മുറിയുടെ ജനലിലൂടെ അനുനയവും ഭീഷണിയും പ്രയോഗിച്ചെങ്കിലും ഏശിയില്ല. ഇതോടെ രാത്രി മുഴുവന്‍ പൊലീസുകാര്‍ പുറത്തുനിന്ന് നിരീക്ഷിച്ചു. ഞായര്‍ രാവിലെയും യുവതി പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിച്ചു. ജനലിനരികിലേക്ക് എത്തിയ യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവരെ അവിടെതന്നെ പിടിച്ചുനിര്‍ത്തി.

ഇതിനിടെ മറ്റൊരുസംഘം ജനലിലൂടെ ഇരുമ്ബു കമ്ബി ഉപയോഗിച്ച്‌ വാതിലിന്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.കാമുകനെ തേടി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ദീര്‍ഘനേരം കാത്തിരുന്നിട്ടും കാമുകന്‍ ഫോണ്‍ എടുത്തില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക