മരിച്ചു മരവിച്ച്‌ മോര്‍ച്ചറികളില്‍ കിടത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍.ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളെ കൊല ചെയ്ത ശേഷം ശവരതി നടത്തിയ കേസില്‍ അറസ്റ്റിലായ മോര്‍ച്ചറി ജീവനക്കാരനാണ് നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ സെക്‌സ് നടത്തിയിരുന്നതായി കണ്ടെത്തിയത്. ഇതു മാത്രമല്ല, ഇതിന്റെയെല്ലാം വീഡിയോകളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടു.67 കാരനായ ഡേവിഡ് ഫള്ളറാണ് അറസ്റ്റിലായത്. ഇയാള്‍ മോര്‍ച്ചറികളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെ കൊല ചെയ്തശേഷം ശവരതി നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോലി ചെയ്ത രണ്ട് ആശുപത്രികളുടെ മോര്‍ച്ചറികളില്‍ ഇയാള്‍ നടത്തിയ ഭീകരകൃത്യം പുറത്തുവന്നത്. ഇയാള്‍ ശവരതി നടത്തിയ 99 സ്ത്രീകളില്‍ 78 പേരുടെ വിശദവിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക