കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് സര്‍വിസുകളുടെ പഴക്കം ഏഴില്‍നിന്ന് ഒമ്ബതുവര്‍ഷമായി ഉയര്‍ത്തി.ഇതോടെ ഏഴിനും ഒമ്ബതിനും ഇടയില്‍ വര്‍ഷം പഴക്കമുള്ള 704 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് സര്‍വിസുകളായി നിരത്തിലിറങ്ങും. 1999ലാണ് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ തുടങ്ങിയത്.

ഫാസ്റ്റിന് മൂന്നുവര്‍ഷവും സൂപ്പര്‍ഫാസ്റ്റിന് മുകളിലേക്കുള്ള സര്‍വിസുകള്‍ക്ക് രണ്ടുവര്‍ഷവും പഴക്കമുള്ള ബസുകളേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. ഇവയിലൊന്നും നിന്ന് യാത്ര അനുവദിച്ചിരുന്നില്ല. പുതിയ വണ്ടികള്‍ ഉപയോഗിക്കുന്നതിനാലും യാത്രികര്‍ക്ക് അധിക സൗകര്യം കിട്ടുന്നതിനാലും ഉയര്‍ന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നല്‍കി. 2010ല്‍ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവര്‍ഷം പഴക്കമുള്ളവ ഫാസ്റ്റായും മൂന്നു വര്‍ഷംവരെയുള്ളവ സൂപ്പര്‍ ഫാസ്റ്റായും ഓടിക്കാമെന്നായി.ഡീലക്സ് ബസുകള്‍ക്ക് അപ്പോഴും രണ്ടുവര്‍ഷം പരിധി നിലനിന്നു. 2018ല്‍ വരുത്തിയ ഭേദഗതിയില്‍ എല്ലാ സൂപ്പര്‍ക്ലാസുകളുടെയും പഴക്കം ഏഴുവര്‍ഷമാക്കി. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ ഒമ്ബതാക്കിയത്. പ്രീമിയം എ.സി ബസുകള്‍ക്കടക്കം ഇത് ബാധകമാണ്. കോവിഡ് മൂലം രണ്ടുവര്‍ഷമായി ബസുകള്‍ ഓടിക്കാനായിട്ടില്ലെന്ന് കാണിച്ച്‌ കെ.എസ്.ആര്‍.ടി.സി നല്‍കിയ അപേക്ഷയിലാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. സ്കൂള്‍ തുറക്കല്‍, ശബരിമല സീസണ്‍ കണക്കിലെടുക്കണമെന്നും പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ സാമ്ബത്തിക പ്രതിസന്ധി തടസ്സമാണെന്നും അപേക്ഷയിലുണ്ട്. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജുപ്രഭാകര്‍ ഒക്ടോബര്‍ 22ന് നല്‍കിയ അപേക്ഷ ഗതാഗത സെക്രട്ടറിയായ ബിജുപ്രഭാകര്‍ ഒക്ടോബര്‍ 29ന് അംഗീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക