മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും.ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം നീണ്ടത്.അതേസമയം ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ട് പോവാനുള്ള ശ്രമം പാളിയതിലെ പകയാണ് ബിജെപി എന്‍സിബിയെകൊണ്ട് തീര്‍ക്കുന്നതെന്ന് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് കഴിഞ്ഞ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്.പിന്നാലെ ആര്യന്‍ഖാനെ കൊണ്ടുവരാന്‍ ഷാരൂഖ് മന്നത്തില്‍ നിന്ന് തിരിച്ചു. ജയിലിന് പുറത്തെത്തുന്ന ആര്യനെ കാണാന്‍ ഷാരൂഖിന്‍റെ ആരാധകര്‍ മന്നത്തിനും ആര്‍തര്‍ റോഡ് ജയിലിനും മുന്നില്‍ തടിച്ച്‌ കൂടി. നടി ജൂഹി ചൗള ആര്യന് ആള്‍ ജാമ്യം നിന്നു. രേഖകള്‍ വേഗത്തില്‍ സെഷന്‍സ് കോടതിയില്‍ അഭിഭാഷകര്‍ നാല് മണിയോടെ ഹാജരാക്കി.വെള്ളിയാഴ്ച്ച വൈകിട്ട് അ‍ഞ്ചര വരെയായിരുന്നു ജയിലില്‍ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ത്ത് അഭിഭാഷകര്‍ക്ക് ജയിലിലേക്ക് എത്താനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക