സോള്‍: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കലില്‍ മിതത്വം പാലിക്കാനാവാശ്യപ്പെട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത് പരിഹരിക്കാന്‍ അടുത്ത നാല് വര്‍ഷത്തേക്ക് തീറ്റ കുറക്കണമെന്നുമാണ് അറിയിപ്പ്. 2025ന് മുമ്പായി അതിര്‍ത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2025ല്‍ അതിര്‍ത്തി തുടക്കുന്നതുവരെ ജനങ്ങള്‍ ക്ഷാമം നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ‘രാജ്യത്തെ ഭക്ഷണ സാഹചര്യം ഇതിനകം തന്നെ അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും, വരുന്ന ശൈത്യകാലത്ത് തങ്ങള്‍ക്ക് ഇത്തരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും’ ജനങ്ങള്‍ പറഞ്ഞതായി മീഡിയ പോര്‍ട്ടലായ ആര്‍എഫ്‌എ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക