മലപ്പുറം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാതയുടെ അലൈന്‍മെന്‍റ് മാറ്റണമെന്നും പലയിടങ്ങളിലും നിലവിലെ രീതിയില്‍ നടപ്പാക്കാനാവില്ലെന്നും ദക്ഷിണ റെയില്‍വേ ഒരുവര്‍ഷം മുമ്ബുതന്നെ അറിയിച്ചതായി രേഖകള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഗുരുതര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ അധികൃതര്‍ കെ-റെയില്‍ കമ്ബനിക്ക് കത്ത് നല്‍കിയത് പറയുന്നത്.

2020 ജൂണ്‍ 10, 15 തീയതികളില്‍ അയച്ച കത്തുകളില്‍ റെയില്‍വേ ഉന്നയിച്ച പ്രധാന തടസ്സങ്ങള്‍ ഇവയാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലുവ-അങ്കമാലി റൂട്ടില്‍ സില്‍വര്‍ ലൈന്‍ പാത നിര്‍മിക്കാനുദ്ദേശിക്കുന്നത് നിലവിലെ ട്രാക്കിന്‍റ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ്. നിലവില്‍ റെയില്‍വേ നാലാമതൊരു പാത കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചതും ഇതേ ഭാഗത്താണ്. എതിര്‍ഭാഗത്ത് നെടുമ്ബാശ്ശേരി വിമാനത്താവളമായതിനാല്‍ മറ്റൊരു സ്ഥലം ലഭ്യമല്ല. അതിനാല്‍ അലൈന്‍മെന്‍റ് മാറ്റണം.

തൃശൂരില്‍ സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് പറയുന്നത് നിലവിലെ സ്റ്റേഷന് എതിര്‍വശത്താണ്. ഇതിനായി തൃശൂര്‍-പൂങ്കുന്നം റെയില്‍വേ ലൈന്‍ വഴി തിരിച്ചുവിടണമെന്നാണ് െക-റെയിലിെന്‍റ ആവശ്യം. എന്നാല്‍, ഇത് സ്വീകാര്യമെല്ലന്ന് റയില്‍വേ ചൂണ്ടിക്കാട്ടുന്നു.നിലവില്‍ ലഭ്യമായ മുഴുവന്‍ ഭൂമിയും തൃശൂരില്‍ റെയില്‍വേ ഉപയോഗത്തിലാണ്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി മാറ്റിവെക്കാന്‍ ഭൂമി ലഭ്യമല്ല.

തിരൂര്‍- കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍കോട് സെക്ഷനുകളില്‍ നിരവധി സ്ഥലങ്ങളില്‍ സില്‍വര്‍ ലൈന്‍ ട്രാക്കുകള്‍ നിലവിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് കുറുകെയോ സമാന്തരമായോ ആണ് പോകുന്നത്. റെയില്‍വേ നാല് ലൈനുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട പ്രദേശങ്ങളാണിതൊക്കെ. അതിനാല്‍ നിലവിലെ അലൈന്‍മെന്‍റുകള്‍ മാറ്റണം.

ഇതിനുപുറമെ പദ്ധതിയുടെ അധിക ചെലവ്, വയലുകള്‍ക്കും ജലാശയങ്ങള്‍ക്കും മുകളിലൂടെ ട്രാക്ക് നിര്‍മിക്കുേമ്ബാള്‍ സ്വീകരിക്കേണ്ട സുരക്ഷ തുടങ്ങി നിരവധി പ്രശ്നങ്ങളും റെയില്‍വേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.റെയില്‍വേക്ക് സമര്‍പ്പിച്ച റിേപ്പാര്‍ട്ട് അനുസരിച്ച്‌ സില്‍വര്‍ലൈന്‍ പദ്ധതിയുെട കോട്ടയം സ്റ്റേഷന്‍ വരുന്നത് കോടൂര്‍ നദി തീരത്ത് ചിങ്ങവനം ഭാഗത്ത് മുട്ടമ്ബലം ലെവല്‍ ക്രോസിന് സമീപമാണ്. കോട്ടയം നഗരത്തില്‍നിന്ന് അകലെയാണിത്. പരിസരത്തൊന്നും പ്രധാന റോഡുകള്‍ പോലുമില്ലെന്നും റെയില്‍വേ റിപ്പോര്‍ട്ടിലുണ്ട്.

ഇതിന് മറുപടിയായി കെ റെയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന്‍റ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, മുകളില്‍ പരാമര്‍ശിച്ച കത്തില്‍ ദക്ഷിണ റെയില്‍വേക്കുവേണ്ടി പേരെഴുതി ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കെ-റെയിലിന്‍റ ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്നത് ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക